ഒരു കാറ്റൊപ്പം വന്നു തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിച്ചു ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍ നീണ്ടു പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു കുന്നുച്ചുറ്റും
കാക്കപ്പൂ തേടി ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു നിറയും
അതു കണ്ടാല്‍ മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ
കൂട നിറയെ മാങ്ങാ നിറയും
പുലരിയാകെ പൂമണക്കും
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ
നീയും നിലാവും കവിതയും
2010 ഡിസംബർ 4, ശനിയാഴ്‌ച
2010 നവംബർ 29, തിങ്കളാഴ്‌ച
കാത്തിരിക്കുന്നവരോട്
ഒരു ജനതക്കുമുകളില്‍ രാസായുധം വിതച്ചു
വിളവിന് കാത്തിരിക്കുന്നവരോട്
പുഴുകുത്തിപ്പോകുന്ന ജന്മങ്ങള്‍ക്കായി നിങ്ങള്‍
ഒരു ഗില്ലറ്റിന്‍ യെന്ത്രം സബ്സിഡി നിരക്കില്‍ നല്‍കുക
ഉടലിനും ശിരസ്സിനുമിടയില്‍ ഒരു ഗില്ലറ്റിന്‍ ബ്ലേഡ്
കാത്തിരിക്കല്‍ ഒരു നിമിഷത്തിന്റെതാണ്
വേദനയില്ലാത്തൊരു മരണം വാഗ്ദാനം ചെയ്യുക
അരിച്ചുതീര്‍ക്കാന്‍ ഉറുമ്പും ചിതലുമില്ലാതെ
ഉണങ്ങിപ്പോകുന്ന ശവങ്ങള്‍ക്ക് കാവലിരിക്കുന്നവരോട്
നിങ്ങളവ കുത്തിപ്പോടിച്ചു വില്‍ക്കാന്‍ വയ്ക്കുക
വാങ്ങാന്‍ സര്‍ക്കാര്‍ ആളയയ്ക്കും
ഫിനിഷിംഗ് പോയിന്റിലേക്ക് പായുന്നൊരു ഇന്ത്യക്കാരിക്ക്
വേണ്ടി കൈ കൊട്ടുന്നൊരു എന്ടോസഫന്‍ ഇരയോട്
കൈവേദനിക്കുന്നു എന്നുപറയരുത്
നിന്‍റെ ദേശീയതയ്ക്ക് അര്‍ത്ഥമില്ല
തൂങ്ങിമരിക്കാന്‍ മരക്കൊമ്പില്ലെന്നു വിലപിക്കരുത്
പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നുണ്ട്
2010 നവംബർ 20, ശനിയാഴ്‌ച
വീണ്ടുമൊരു ഡിസംബര്‍
ഒടുവിലെ ഡിസംബറില്‍ തെരുവിനോരോത്തൊരു
വിളക്കുകാലിന്‍ ചോട്ടിലെന്‍ വയസ്സന്‍ വയിലിന്‍റെ
വിറക്കും തന്ത്രിക്കൊപ്പം പതിഞ്ഞ പാദം വച്ചു
നീ വച്ച ചുവടുകള്‍ പിഴക്കുന്നെങ്കിലും; 'അനാ'
ഉതിര്‍ന്നൂ റൂബിള്‍ ചുറ്റും , നിന്‍റെ
നരച്ച സ്റ്റൊക്കിങ്ങസില്‍ സഹതാപമോര്‍ത്തിട്ടാവാം
തിരിഞ്ഞു നടക്കുമ്പോള്‍ നീ പറഞ്ഞതാ
പഴയ ഡിസംബറിന്‍ ഓപ്പറരാവെപ്പറ്റി
പ്രണയം തുളുമ്പുന്ന ഗാനം നീ വായിക്കുമ്പോള്‍
അരങ്ങില്‍ ചാടുലമെന്‍ യൌവ്വനം തുടിക്കുമ്പോഴുതിരും
കരഘോഷം ഇടവിട്ടുയരുമ്പോള്‍
ശിശിരം വഴിമാറി വസന്തം വിരിയുമാ
ഡിസംബര്‍ രാവുനീയോര്‍ക്കുമോ 'യോഷോ' ഇന്നും
വിറക്കും പനിക്കൊളില്‍ ചിമ്മിനിച്ചുവര്‍ ചാരി
ഒടുവിലെ കേയ്ക്കും ചുട്ടെന്നെ നീട്ടി നീ പറയുന്നു
യോഷോ ,ഈ മരവാതില്‍ നീ ചേര്‍ത്തടക്കരുത്
ഒരുവരി ഉറുമ്പിന്റെ വഴിമുടക്കരുത്
കലവരപ്പാത്രങ്ങള്‍ മുടിവയ്ക്കരുത്
പിരിഞ്ഞുപോയവരെ നാമിനിയും കാത്തിരിക്കരുത്
ചിതറും ഡ്രമ്മില്‍ ശബ്ദം നേര്‍ത്തു നേര്‍ത്തോടുങ്ങുമ്പോള്‍
ഇരുളില്‍ കരോള്‍ സംഘം പിരിഞ്ഞു നടക്കുമ്പോള്‍
ചുമലില്‍ ചാരി നീ മൊഴിയുന്നു , അനാ വീണ്ടും
ഒടുവിലെ ഡിസംബരനെനിക്കിത് യോഷോ
എവിടെനിന്‍ വയലിന്‍ ഒരു പ്രണയഗാനം നീ
എനിക്കായ് വായിക്കുമോ
വിതുമ്പും ശ്രുതിലീ പ്രണയ ഗാനം നിന്‍റെ
മിഴിയില്‍ മിഴിനട്ടു നിനക്കായ് വായിക്കുമ്പോള്‍
നേവയില്‍ ശീതജലമുറയാനോരുങ്ങുമ്പോള്‍
മേപ്പിളിന്‍ ചില്ലിന്‍ വീണ്ടും ഡിസംബര്‍ ഉണരുന്നു.
വിളക്കുകാലിന്‍ ചോട്ടിലെന്‍ വയസ്സന്‍ വയിലിന്‍റെ
വിറക്കും തന്ത്രിക്കൊപ്പം പതിഞ്ഞ പാദം വച്ചു
നീ വച്ച ചുവടുകള്‍ പിഴക്കുന്നെങ്കിലും; 'അനാ'
ഉതിര്‍ന്നൂ റൂബിള്‍ ചുറ്റും , നിന്‍റെ
നരച്ച സ്റ്റൊക്കിങ്ങസില്‍ സഹതാപമോര്‍ത്തിട്ടാവാം
തിരിഞ്ഞു നടക്കുമ്പോള്‍ നീ പറഞ്ഞതാ
പഴയ ഡിസംബറിന്‍ ഓപ്പറരാവെപ്പറ്റി
പ്രണയം തുളുമ്പുന്ന ഗാനം നീ വായിക്കുമ്പോള്‍
അരങ്ങില്‍ ചാടുലമെന്‍ യൌവ്വനം തുടിക്കുമ്പോഴുതിരും
കരഘോഷം ഇടവിട്ടുയരുമ്പോള്‍
ശിശിരം വഴിമാറി വസന്തം വിരിയുമാ
ഡിസംബര്‍ രാവുനീയോര്‍ക്കുമോ 'യോഷോ' ഇന്നും
വിറക്കും പനിക്കൊളില്‍ ചിമ്മിനിച്ചുവര്‍ ചാരി
ഒടുവിലെ കേയ്ക്കും ചുട്ടെന്നെ നീട്ടി നീ പറയുന്നു
യോഷോ ,ഈ മരവാതില്‍ നീ ചേര്‍ത്തടക്കരുത്
ഒരുവരി ഉറുമ്പിന്റെ വഴിമുടക്കരുത്
കലവരപ്പാത്രങ്ങള്‍ മുടിവയ്ക്കരുത്
പിരിഞ്ഞുപോയവരെ നാമിനിയും കാത്തിരിക്കരുത്
ചിതറും ഡ്രമ്മില്‍ ശബ്ദം നേര്‍ത്തു നേര്‍ത്തോടുങ്ങുമ്പോള്‍
ഇരുളില്‍ കരോള്‍ സംഘം പിരിഞ്ഞു നടക്കുമ്പോള്‍
ചുമലില്‍ ചാരി നീ മൊഴിയുന്നു , അനാ വീണ്ടും
ഒടുവിലെ ഡിസംബരനെനിക്കിത് യോഷോ
എവിടെനിന്‍ വയലിന്‍ ഒരു പ്രണയഗാനം നീ
എനിക്കായ് വായിക്കുമോ
വിതുമ്പും ശ്രുതിലീ പ്രണയ ഗാനം നിന്‍റെ
മിഴിയില്‍ മിഴിനട്ടു നിനക്കായ് വായിക്കുമ്പോള്‍
നേവയില്‍ ശീതജലമുറയാനോരുങ്ങുമ്പോള്‍
മേപ്പിളിന്‍ ചില്ലിന്‍ വീണ്ടും ഡിസംബര്‍ ഉണരുന്നു.
2010 ഒക്‌ടോബർ 31, ഞായറാഴ്‌ച
പിരിയാന്‍ മനസ്സില്ലാത്തവര്‍
ആകാശം ചരിച്ചു പിടിച്ചൊരു പടമാണെന്നും
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ ചിരിച്ചത്
നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍ തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്
ഒടുക്കം പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍ പൂക്കള്‍ വിരിഞ്ഞത്
നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്
പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത്
ചിതറിവീണ ചായങ്ങള്‍
നമുക്കുമേലിറ്റുവീഴുമ്പോള്‍ നാം
ഉയിര്‍ത്തെഴുനെല്‍ക്കുമെന്നും പറഞ്ഞാണ്
നീയുറക്കെയുറക്കെ ചിരിച്ചത്
നേര്‍ത്ത കാറ്റുള്ളൊരു സായാഹ്നത്തില്‍
ഒരൊറ്റ മരത്തിന്‍ കീഴെ
മടിയില്‍ തലവെച്ചുകിടന്നാണ്
നീയത് പറഞ്ഞത്
ഒടുക്കം പെയ്തമഴയില്‍
നമുക്കു മുകളിലെ
മണ്ണൊലിച്ചുപോയപ്പോഴാണ്
അസ്ഥികളില്‍ പൂക്കള്‍ വിരിഞ്ഞത്
നെഞ്ചില്‍ ഇഴചേര്‍ത്തു
തമ്മില്‍ ചെര്‍ത്തുവച്ചൊരു
വേരിലൂടെയാണ്
നമ്മള്‍ സംവദിച്ചത്
പിരിയാന്‍ മനസ്സില്ലതെയാണ്
നമ്മള്‍ ജീവിക്കുന്നത്
2010 ഒക്‌ടോബർ 30, ശനിയാഴ്‌ച
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പതിഞ്ഞും പതഞ്ഞും പെയ്തു തോരാതെ
എന്നിലേക്ക് തന്നെ പെയ്തു
വീണോരെന്‍റെ മഴയാണ് നീ
നിന്നില്‍ കുതിര്‍ന്നു അലിഞ്ഞലിഞ്ഞു
ആര്‍ദ്രമായൊരു തൊണ്ടിനുള്ളില്‍
സമാധിയില്‍ ഞാനും
തമ്മില്‍ പുണര്‍ന്നു ഹൃദയത്തോളം
കിനിഞ്ഞിരങ്ങുന്നതിനു തൊട്ടു മുന്‍പാണ്
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പെയ്തു പെയ്തൊരു തുള്ളി മാത്രം
ബാക്കിയപ്പോള്‍ മുളച്ചുവന്നൊരു
പുല്‍ക്കൊടിയാണ് ഞാന്‍
എന്നിലത്തുമ്പില്‍ തിളങ്ങിനിന്നു നീ
ഒരു ശൂന്യതയും നിലര്‍ത്താതെ
ഖനീഭവിച്ചു പോകും വരെ കാലം
നമുക്കുചുറ്റും നിശ്ചലമായിരുന്നു
എന്നിലേക്ക് തന്നെ പെയ്തു
വീണോരെന്‍റെ മഴയാണ് നീ
നിന്നില്‍ കുതിര്‍ന്നു അലിഞ്ഞലിഞ്ഞു
ആര്‍ദ്രമായൊരു തൊണ്ടിനുള്ളില്‍
സമാധിയില്‍ ഞാനും
തമ്മില്‍ പുണര്‍ന്നു ഹൃദയത്തോളം
കിനിഞ്ഞിരങ്ങുന്നതിനു തൊട്ടു മുന്‍പാണ്
നമ്മള്‍ ഏറ്റവും പ്രണയിച്ചത്
പെയ്തു പെയ്തൊരു തുള്ളി മാത്രം
ബാക്കിയപ്പോള്‍ മുളച്ചുവന്നൊരു
പുല്‍ക്കൊടിയാണ് ഞാന്‍
എന്നിലത്തുമ്പില്‍ തിളങ്ങിനിന്നു നീ
ഒരു ശൂന്യതയും നിലര്‍ത്താതെ
ഖനീഭവിച്ചു പോകും വരെ കാലം
നമുക്കുചുറ്റും നിശ്ചലമായിരുന്നു
2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച
പ്രവാസി
മുഷ്ടിക്കുള്ളില്‍ സ്ഖലിച്ചുപോയോരിരവിനെ ശപിച്ചു
സമവായങ്ങളില്ലാത്ത പകല്‍
പാഞ്ഞുപോകുന്ന മിനിബസിന്‍റെ
സ്ഫടിക ജാലകത്തിലൂടെ
എയ്തുവിട്ടോരോര്‍മ്മയനെനിക്ക് നീ
അടച്ചിട്ട കുളിമുറിക്കുള്ളിലെ
അടക്കിപ്പിടിച്ചോരു ഗദ്ഗദം
ചുട്ടുപൊള്ളുന്ന പകലിന്‍റെ ഉച്ചിയിലേക്ക്
ആത്മാക്കളെ ഇഴചേര്‍ത്തു പിരിച്ചു
സ്വപ്നങ്ങളെല്ലാം കൊരുത്തുവിട്ടപ്പോള്‍
പുറം കണ്ണില്‍ ഉപ്പുനിറഞ്ഞു-
അകം കണ്ണുപോട്ടിപ്പോയോന്‍
അടുക്കു പാത്രത്തില്‍ അടക്കം ചെയ്ത
കുമിഞ്ഞ ചോറിന്‍റെ ഗന്ധമാണെനിക്കിന്ന്
നിസ്സഹായതയില്‍ അത്തര്‍ പുരട്ടി
നിന്നെ നോക്കി വെളുക്കെചിരിച്ചോന്‍
കറ വീണ കണ്ണാടിക്കു മുന്നിലും
എന്നെത്തന്നെ വഞ്ചിച്ചോന്‍
നീ നിനച്ചവനല്ല ഞാന്‍,
പ്രവാസി.............
സമവായങ്ങളില്ലാത്ത പകല്‍
പാഞ്ഞുപോകുന്ന മിനിബസിന്‍റെ
സ്ഫടിക ജാലകത്തിലൂടെ
എയ്തുവിട്ടോരോര്‍മ്മയനെനിക്ക് നീ
അടച്ചിട്ട കുളിമുറിക്കുള്ളിലെ
അടക്കിപ്പിടിച്ചോരു ഗദ്ഗദം
ചുട്ടുപൊള്ളുന്ന പകലിന്‍റെ ഉച്ചിയിലേക്ക്
ആത്മാക്കളെ ഇഴചേര്‍ത്തു പിരിച്ചു
സ്വപ്നങ്ങളെല്ലാം കൊരുത്തുവിട്ടപ്പോള്‍
പുറം കണ്ണില്‍ ഉപ്പുനിറഞ്ഞു-
അകം കണ്ണുപോട്ടിപ്പോയോന്‍
അടുക്കു പാത്രത്തില്‍ അടക്കം ചെയ്ത
കുമിഞ്ഞ ചോറിന്‍റെ ഗന്ധമാണെനിക്കിന്ന്
നിസ്സഹായതയില്‍ അത്തര്‍ പുരട്ടി
നിന്നെ നോക്കി വെളുക്കെചിരിച്ചോന്‍
കറ വീണ കണ്ണാടിക്കു മുന്നിലും
എന്നെത്തന്നെ വഞ്ചിച്ചോന്‍
നീ നിനച്ചവനല്ല ഞാന്‍,
പ്രവാസി.............
2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
നിന്‍റെ വിഷാദകാലത്തിന്
ഇനിനിന്‍ ഞരമ്പറുത്തെന്നില്‍ ബന്ധിക്കുക, വിഷാദ
വിഷലിപ്ത നിണമരിക്കട്ടെ എന്നമര കോശങ്ങള്‍
മിഴിയടര്‍ത്തൂ നീയാ മഴരാവിന്‍ വിജനതയില്‍
പെയ്തു തീരട്ടെ ഇനിയതു നിശബ്ദമായ്
പറയരുതടക്കം നീല വഴിനിഴലുകളോടവ
വഴിവിളക്കപ്പുറം തങ്ങളില്‍ വഞ്ചിച്ചോട്ടെ
വരിക എന്നരികിലീ ഇരവിനാര്‍ദ്രതയിലൊരു
നിശാഗന്ധി പോളനീര്‍ത്തുമൊരു മൃദുസ്വരം
നമുക്കത് കതോര്‍ത്തിടാം
മിഴികളെഴുതൂ നീയീ പുതിയ സ്വപ്നങ്ങളാല്‍
പോയിമറയെട്ടേ കണ്‍തടങ്ങളിന്‍ ഇരുളിമ
ഇലകള്‍ പാതി കൊഴിച്ചു മരങ്ങളും
കുളിരുപേറുമീ മഞ്ഞിന്‍ ശിശിരവും,
ഒരു ശിലപോലുറഞ്ഞു ഞാനും
ഒരുസുഷുപ്തിയില്‍ മെനയും കിനാക്കളില്‍
പുതുവസന്തവും, അതില്‍ വിഷാദത്തിന്‍
പടമുരിഞ്ഞൊരു ശലഭമായ് നീയും
വിഷലിപ്ത നിണമരിക്കട്ടെ എന്നമര കോശങ്ങള്‍
മിഴിയടര്‍ത്തൂ നീയാ മഴരാവിന്‍ വിജനതയില്‍
പെയ്തു തീരട്ടെ ഇനിയതു നിശബ്ദമായ്
പറയരുതടക്കം നീല വഴിനിഴലുകളോടവ
വഴിവിളക്കപ്പുറം തങ്ങളില്‍ വഞ്ചിച്ചോട്ടെ
വരിക എന്നരികിലീ ഇരവിനാര്‍ദ്രതയിലൊരു
നിശാഗന്ധി പോളനീര്‍ത്തുമൊരു മൃദുസ്വരം
നമുക്കത് കതോര്‍ത്തിടാം
മിഴികളെഴുതൂ നീയീ പുതിയ സ്വപ്നങ്ങളാല്‍
പോയിമറയെട്ടേ കണ്‍തടങ്ങളിന്‍ ഇരുളിമ
ഇലകള്‍ പാതി കൊഴിച്ചു മരങ്ങളും
കുളിരുപേറുമീ മഞ്ഞിന്‍ ശിശിരവും,
ഒരു ശിലപോലുറഞ്ഞു ഞാനും
ഒരുസുഷുപ്തിയില്‍ മെനയും കിനാക്കളില്‍
പുതുവസന്തവും, അതില്‍ വിഷാദത്തിന്‍
പടമുരിഞ്ഞൊരു ശലഭമായ് നീയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)