പേജുകള്‍‌

2010 നവംബർ 29, തിങ്കളാഴ്‌ച

കാത്തിരിക്കുന്നവരോട്

ഒരു ജനതക്കുമുകളില്‍ രാസായുധം വിതച്ചു
വിളവിന് കാത്തിരിക്കുന്നവരോട്
പുഴുകുത്തിപ്പോകുന്ന ജന്മങ്ങള്‍ക്കായി നിങ്ങള്‍
ഒരു ഗില്ലറ്റിന്‍ യെന്ത്രം സബ്സിഡി നിരക്കില്‍ നല്‍കുക
ഉടലിനും ശിരസ്സിനുമിടയില്‍ ഒരു ഗില്ലറ്റിന്‍ ബ്ലേഡ്
കാത്തിരിക്കല്‍ ഒരു നിമിഷത്തിന്റെതാണ്
വേദനയില്ലാത്തൊരു മരണം വാഗ്ദാനം ചെയ്യുക
അരിച്ചുതീര്‍ക്കാന്‍ ഉറുമ്പും ചിതലുമില്ലാതെ
ഉണങ്ങിപ്പോകുന്ന ശവങ്ങള്‍ക്ക്‌ കാവലിരിക്കുന്നവരോട്
നിങ്ങളവ കുത്തിപ്പോടിച്ചു വില്‍ക്കാന്‍ വയ്ക്കുക
വാങ്ങാന്‍ സര്‍ക്കാര്‍ ആളയയ്ക്കും
ഫിനിഷിംഗ് പോയിന്റിലേക്ക് പായുന്നൊരു ഇന്ത്യക്കാരിക്ക്‌
വേണ്ടി കൈ കൊട്ടുന്നൊരു എന്ടോസഫന്‍ ഇരയോട്‌
കൈവേദനിക്കുന്നു എന്നുപറയരുത്
നിന്‍റെ ദേശീയതയ്ക്ക് അര്‍ത്ഥമില്ല
തൂങ്ങിമരിക്കാന്‍ മരക്കൊമ്പില്ലെന്നു വിലപിക്കരുത്
പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നുണ്ട്

2010 നവംബർ 20, ശനിയാഴ്‌ച

വീണ്ടുമൊരു ഡിസംബര്‍

ഒടുവിലെ ഡിസംബറില്‍ തെരുവിനോരോത്തൊരു
വിളക്കുകാലിന്‍ ചോട്ടിലെന്‍ വയസ്സന്‍ വയിലിന്‍റെ
വിറക്കും തന്ത്രിക്കൊപ്പം പതിഞ്ഞ പാദം വച്ചു
നീ വച്ച ചുവടുകള്‍ പിഴക്കുന്നെങ്കിലും; 'അനാ'
ഉതിര്‍ന്നൂ  റൂബിള്‍ ചുറ്റും , നിന്‍റെ
നരച്ച സ്റ്റൊക്കിങ്ങസില്‍ സഹതാപമോര്‍ത്തിട്ടാവാം

തിരിഞ്ഞു നടക്കുമ്പോള്‍ നീ പറഞ്ഞതാ
പഴയ ഡിസംബറിന്‍ ഓപ്പറരാവെപ്പറ്റി
പ്രണയം തുളുമ്പുന്ന ഗാനം നീ വായിക്കുമ്പോള്‍
അരങ്ങില്‍ ചാടുലമെന്‍  യൌവ്വനം തുടിക്കുമ്പോഴുതിരും 
കരഘോഷം ഇടവിട്ടുയരുമ്പോള്‍
ശിശിരം വഴിമാറി വസന്തം വിരിയുമാ
ഡിസംബര്‍ രാവുനീയോര്‍ക്കുമോ 'യോഷോ' ഇന്നും

വിറക്കും പനിക്കൊളില്‍ ചിമ്മിനിച്ചുവര്‍  ചാരി
ഒടുവിലെ കേയ്ക്കും ചുട്ടെന്നെ നീട്ടി നീ പറയുന്നു
യോഷോ ,ഈ മരവാതില്‍ നീ  ചേര്‍ത്തടക്കരുത് 
ഒരുവരി ഉറുമ്പിന്റെ  വഴിമുടക്കരുത്
കലവരപ്പാത്രങ്ങള്‍ മുടിവയ്ക്കരുത്
പിരിഞ്ഞുപോയവരെ നാമിനിയും കാത്തിരിക്കരുത്

ചിതറും ഡ്രമ്മില്‍  ശബ്ദം നേര്‍ത്തു നേര്‍ത്തോടുങ്ങുമ്പോള്‍
ഇരുളില്‍ കരോള്‍ സംഘം പിരിഞ്ഞു നടക്കുമ്പോള്‍
ചുമലില്‍ ചാരി നീ മൊഴിയുന്നു , അനാ വീണ്ടും
ഒടുവിലെ ഡിസംബരനെനിക്കിത് യോഷോ
എവിടെനിന്‍ വയലിന്‍ ഒരു പ്രണയഗാനം നീ
എനിക്കായ് വായിക്കുമോ  

വിതുമ്പും ശ്രുതിലീ പ്രണയ ഗാനം നിന്‍റെ 
മിഴിയില്‍ മിഴിനട്ടു നിനക്കായ്‌ വായിക്കുമ്പോള്‍
നേവയില്‍ ശീതജലമുറയാനോരുങ്ങുമ്പോള്‍
മേപ്പിളിന്‍ ചില്ലിന്‍  വീണ്ടും ഡിസംബര്‍ ഉണരുന്നു.